പേജുകള്‍‌

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

നന്‍മ

പണ്ടൊരു കാലത്തൊരു രാജ്യത്തൊരു
രാജന്‍ നാട് ഭരിക്കുമ്പോള്‍ !
ഉണ്ടായൊരു കഥ കൊണ്ടൊരു  കവിത ..
കുറിച്ചത് കേള്‍ക്കിന്‍ കുട്ടികളെ!

നീണ്ടു മെലിഞ്ഞു വളഞ്ഞു കുനിജ്-കുനിഞ്ഞ്‌
നരാജര വന്നൊരു പടുകിഴവന്‍
ഉണ്ടൊരു കവലക്കരികിലിരുന്നും-
കൊണ്ടൊരു മാവിന്‍ തൈ  വെപ്പൂ 

അത് വഴി പോകും  രാജാവപ്പോള്‍
അത് കണ്ടിങ്ങിനെ ആരാഞ്ഞു :
"ഇതിലൊരു പഴമുണ്ടായ്‌ ,അത് തിന്നാന്‍ ..
വിധിയുണ്ടാമോ അങ്ങേക്ക്  ?

"നമ്മള്‍ നാട്ടു വളര്‍ത്തിയതല്ല
നമ്മള്‍ തിന്നും കായു ഖനികള്‍ ..!
നമ്മുടെ പിന്നില്‍ വരുന്നോര്‍ക്കായി
നമ്മള്‍ നാട്ടു വളര്‍ത്തേണം "

അത് കേട്ടപ്പോള്‍ രാജാവുടനെ
സമ്മാനപ്പൊതി കൈമാറി
അത് വാങ്ങിക്കൊണ്ടരുളീ വൃദ്ധന്‍
ഇത് വൃക്ഷത്തിന്‍ ആദ്യ ഫലം

ആഹ്ലാദത്താല്‍ രാജാവേകി
സമ്മാനങ്ങള്‍ കൈ നിറയെ
സന്‍മാര്‍ഗ്ഗത്തില്‍   നന്‍മ യെഴുന്നോര്‍
ഈ മാര്‍ഗ്ഗത്തെ പുല്‍കിടുവിന്‍ !




2 അഭിപ്രായങ്ങൾ: