പേജുകള്‍‌

2012, ഡിസംബർ 29, ശനിയാഴ്‌ച

മലര്‍വാടി SONG


Inline images 1


പലപലപുഴകളു മൊഴുകുന്നു 
പലവഴികളില്‍ കടലില്‍ ചേരുന്നു 
                ഇതു മാതൃകയാണല്ലോ ജീവിത 
                മാതൃകയാണല്ലോ 
മാനും,മയിലും,മലരുകളും 
മലമേടും,കാടും,കുരുവികളും 
                 പല ജീവികളൊന്നല്ലോ  ഇവിടെ 
                 ജീവികളൊന്നല്ലോ 
                                       (പലപലപുഴകളു മൊഴുകുന്നു )
കിളികള്‍ നമുക്കായ് പാടുന്നു 
കുളിര്‍ രാവുകളോ താരാട്ടുന്നു 
                 തിര താളം മീട്ടുന്നു കരയില്‍ 
                 താളം മീട്ടുന്നു 
പുലരികള്‍ നമ്മെ ഉണര്‍ത്തുന്നു 
പുതു പകലുകളായ് അവയെത്തുന്നു 
                  അത് സ്വാഗതമോതുന്നു എന്നും 
                  സ്വാഗതമോതുന്നു 
                                  (പലപലപുഴകളു മൊഴുകുന്നു )
നാനാത്തങ്ങളില്‍ ഏകത്തം 
നിറ  വൈവിധ്യങ്ങളിലൊരു സത്യം
                   ഇത് ഭാരത വൈജാത്യം നമ്മുടെ 
                   ഭാരത വൈജാത്യം
പല പൂവുകളായ് വിരിയുന്നു 
പല വര്‍ണ്ണങ്ങളില്‍ അറിയുന്നു 
                   മലര്‍വാടിയിതാനല്ലോ മണ്ണില്‍  
                                (പലപലപുഴകളു മൊഴുകുന്നു )                   
മലര്‍വാടിയിതാനല്ലോ
         (ഉസ്മാന്‍ പാണ്ടിക്കാട്)
            0564283654 veem143@gmail.com

2012, ഡിസംബർ 17, തിങ്കളാഴ്‌ച

മുസാഫിര്‍

കാത്തു നില്‍ക്കാതെ കുതിക്കുന്നു നാളുകള്‍ 
ഓര്‍ത്തു വെക്കാന്‍ ചില ഓര്‍മ്മകള്‍ മാത്രമായ് 
തൂ മരത്തിന്‍ ഇല വാടിക്കൊഴിയവെ
തൂമ്പെടുക്കുന്നുണ്ട് പുതിയതാം നാമ്പുകള്‍
ഏതൊരുത്തന്നു മുണ്ടീ പരിണിതി 
വേദി വിട്ടൊടുവിലെ യാത്ര പോകും ഗതി !



2012, ഡിസംബർ 16, ഞായറാഴ്‌ച

( തേയ്മാനം )


കരയുന്ന വെഴാമ്പലോ കൂര്‍ത്ത..
ശരമേറ്റു പിടയുന്ന ക്രൗഞ്ചമൊ ?
ഉരിയരിക്കഞ്ഞിക്ക് കേഴുന്ന പൈതലേ..
താരാട്ടു പാടി ഉറക്കുന്നൊരമ്മയോ ?
സ്വപ്നങ്ങളില്‍ തനിക്കിണ കാത്തിരിക്കുന്ന 
യൌവ്വനം പിന്നിട്ട യുവതിയോ?
പലിശക്കടം കൊണ്ട് മുതുവൊടിഞ്ഞുഴലുന്ന.. 
ജീവശ്ശവങ്ങളോ ,തെരുവ് കൊലങ്ങളോ ?
ആരെ നീ കാണുന്നു?
ആരെ നീ കാണുന്നു ധര്‍മ്മം വിളമ്പുന്ന 
തത്വ ശാസ്ത്രങ്ങളേ ! നീതിപീഠങ്ങളേ ! ?
നീതിയ്ക്ക് കൈനീട്ടി അലയുന്ന ജീവനെ 
പുണരുന്ന മന്ത്രങ്ങളെവിടെ മണ്ണില്‍ ?
വേദാന്ത മോതുന്ന തത്വശാസ്ത്രങ്ങളോ ,ദിവ്യ ..
സൂക്തങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭങ്ങളോ ,
വാചാടനം കൊണ്ടു ധര്‍മ്മം വിളമ്പുന്ന 
ദേവാലയങ്ങളോ ,പുണ്ണ്യ ഗേഹങ്ങളോ ?
കര്‍മ്മങ്ങളില്‍ നിന്ന് കുതറിത്തെറിച്ചൊരെന്‍ 
സമുദായമോ ? ആര്‍ഷ 
വേദങ്ങളില്‍ ഭരണ സിംഹാസനം കണ്ട 
കപട സന്യാസമോ ?
നൊമ്പരം കണ്ടിട്ടു കണ്ണടക്കുന്നവര്‍ ,
ഗദ്ഗദം കേട്ടിട്ടു കാതടക്കുന്നവര്‍ 
ജന്മാന്ത്യ മോരു  സ്വര്‍ഗ്ഗ ഗേഹം കൊതിച്ചുകൊ..
ണ്ടൊരുപാട് മന്ത്രങ്ങളു രുവിടുന്നോര്‍
*                     *                  *
എങ്കിലും ,ഞാനെന്റെ പിന്നാമ്പുറങ്ങളില്‍ കാണുന്നു 
ഇരുളിന്റെ ഇടനാഴിയില്‍ 
പണ്ടൊരിടയന്റെ ജീവിതം!
കരുണാര്‍ദ്രമാം ദിവ്യ തത്വശാസ്ത്രത്തിന്റെ 
ചലനങ്ങളാല്‍ സ്നേഹ വിപ്ലവം തീര്‍ത്തവന്‍ 
അന്യന്റെ പശിയറി ഞ്ഞുണ്ണാന്‍ പറഞ്ഞവന്‍ 
അപരന്റെ ഇഛ  തന്നിച്ചയായ് കണ്ടവന്‍ 
ചങ്ങലക്കെട്ടറുത്തുലകിന്റെ ബന്ധനം 
പൊയ് മുഖം മാറ്റി പുറത്തേക്കെടുത്തവന്‍ !
അവിടെയെന്നോര്‍മ്മകള്‍   വിശ്രമിക്കട്ടെ ,
അവിടെയി സാന്ത്വനം തങ്ങി നില്‍ക്കട്ടെ !
ഫണമെടുത്താടുന്ന പുതിയ ദൈവങ്ങളെ 
തുടലറുത്തെരിയട്ടെ ദൂരെ ദൂരേ !
              (ഉസ്മാന്‍ പാണ്ടിക്കാട്) 

2012, ഡിസംബർ 5, ബുധനാഴ്‌ച

ആരോപണം

ഒഴുകുന്നില്ലൊരു പുഴയുമൊരിക്കലു ..
മോഴുകുന്നത് തെളി നീരല്ലോ?
എറിയുന്നില്ലൊരു കല്ലും, കല്ലാല്‍
എറിയുക ഞാനും നീ യല്ലോ ?
കാലം മുന്നോട്ടാഞ്ഞു നടക്കും
ഘടികാരങ്ങള്‍ നടക്കില്ല
പന്ത് കളിക്കുകയില്ലേ
പന്താല് നമ്മള് കളിക്കുക യാണല്ലോ

2012, ഡിസംബർ 4, ചൊവ്വാഴ്ച

(യാത്രാ മംഗളം )


പ്രവാസ മണ്ണില്‍ നിന്നും ഞങ്ങളെ 
വേര്‍ പിരിയുന്നൊരു സഹജന്‍ 
അവര്‍ക്കൊരായിരം ആശംസകളും 
അഭിവാദ്യങ്ങളു മരുളാം !..2

താഴക്കൊടിന്‍ ഗ്രാമീണത വിട്ടെത്തി 
മുഹമ്മദ്‌ മാസ് റ്റര്‍ 
താഴേ തട്ടിലിറങ്ങി സേവന
മാതൃക യാര്‍ന്ന വിദഗ്ദര്‍ 
കഴിഞ്ഞ മൂന്ന്‌ ദശങ്ങളിലവരുടെ 
സൌഹൃദ മുണ്ടീ മണ്ണില്‍ 
തികഞ്ഞ ജീവിത സാദന കൊണ്ടാ 
സ്നേഹ മുതിര്‍ന്നു നമ്മില്‍ 
                                (പ്രവാസ മണ്ണില്‍ )
ജന സേവന മൊരു പതിവാക്കി അവര്‍ 
പ്രവാസ ജീവിത യോരം 
ജനിച്ച നാടിന്‍ മിടിപ്പിലേക്കവര്‍ 
തിരിച്ചു പോകും നേരം 
നേരുക നന്മകള്‍ ,ആയിര മായിര 
മായുസ്സാരോഗ്യങ്ങള്‍ 
നേരുക ഭാവുക മവരുടെ നാട്ടില്‍ 
പുതു പുലരിക്കായ്‌ നമ്മള്‍
                                  (പ്രവാസ മണ്ണില്‍ )
               - ഉസ്മാന്‍ പാണ്ടിക്കാട് -
(പ്രവാസത്തിന്റെ പരിഭങ്ങളോട് യാത്ര പറഞ്ഞു പോകുന്ന നാലകത്ത്
മുഹമ്മദ് കുട്ടി മാസ്റ്റെര്‍ക്ക് സ്നേഹപൂര്‍വ്വം ഉസ്മാന്‍) 

ആശ

ഒരിക്കലെന്‍ ബാല്യ മെനിക്ക് വീണ്ടും
തിരിച്ചു തന്നെങ്കിലൊരാശയുണ്ട്,
മരിച്ച കാലത്തെ ഒരിക്കല്‍ കൂടി
രുചിച്ചു കൊണ്ടൊന്ന് രസിച്ചു പോകാന്‍!


     
  •  
  • 2012, നവംബർ 8, വ്യാഴാഴ്‌ച

    പതീക്ഷ വെച്ചവര്.

    അലങ്കാരത്തിന്റെ 
    ഇരകള്‍ !
    കോസ്മെറ്റിക് ഗ്ലാസുകളിലെ
    വര്ണ്ണ  മത്സ്യങ്ങള്  ,
    ഇരുമ്പു വേലിക്കുള്ളിലെ
    കാഴ്ച മൃഗങ്ങള്  ,
    മാര്‍ബിള്‍ മാളങ്ങളില്‍
    മക്കള്  ,
    അകത്തളങ്ങളിലെ
    അമ്മമാര് ,
    വരവു ചിലവിന്റെ
    അക്കങ്ങളായി
    അച്ഛന്മാര്  !

    എന്നാല്
    അങ്ങകലെ  അറപ്പ്  പറ്റിയ
    ജീവിതത്തില്
    ആരുടെയോ
    ഔദാര്യത്തിലേക്ക്
    എഴുതിയെറിഞ്ഞവര് ,
    അനന്തതയിലേക്ക്
    ചുളിവുകള് വരച്ച
    മിഴി പായിച്ച് ,
    ജീര്ണ്ണിച്ച
    ജാലകത്തിന് പിറകില്
    ആരും വരാനില്ലെന്നറിഞ്ഞിട്ടും
    പതീക്ഷ വെച്ചവര് !








    2012, നവംബർ 7, ബുധനാഴ്‌ച

    (അന്ത്യശയനം )

    ഇനി ഞാനുറങ്ങട്ടെ
    ബാഹ്യ ബ്രമത്തിന്റെ മായാ പ്രപഞ്ചത്തിനകലെ
    ഒരുനാളുമുണരാത്ത നീണ്ട നിദ്ര !
    വിണ്ണില്‍ ഉലകിന്റെ വര്‍ണ്ണ പ്രകാശത്തിനായ്
    ഉണരുന്ന നയനവും ,
    മണ്ണില്‍ ഒഴുകുന്ന നാദ താളത്തിനായ്
    അലയുന്ന കര്‍ണ്ണവും ,
    നീണ്ട മൌനങ്ങള്‍ കൊണ്ടാത്മാവില്‍
    എരിയുന്ന ചിന്തയും,
    ചിരിയും,വിഷാദവും,നോവും,കിനാവും,
    സകല സ്വാര്‍ത്ഥ ഭാവങ്ങളും നിലച്ചു :
    ഇനി ഞാന്‍ ഉറങ്ങട്ടെ!
    ഒരു നാളുമുണരാത്ത നീണ്ട നിദ്ര!
    സുരപഥത്തിന്നു താഴെ കടിഞ്ഞാണു പൊട്ടിച്ചു പായുന്ന
    ഞാനായിരുന്നു വിരുതന്‍ !
    പരകോടി ജൈവക്രമങ്ങള്‍ക്കു നടുവില്‍
    നായാടി ധാരണിക്കു മുകളില്‍
    താരാപഥങ്ങളില്‍ കൂടി ക്കുതിച്ചു ഞാന്‍
    ഭൂഗോള മമ്മാന മാടി !
    കരയില്‍ ,കടല്‍ ചുഴിയില്‍ ,ഉലയുന്ന തിരയില്‍
    കൊടുങ്കാട്ടിലുയരത്തില്‍ ആദ്രിക്കു മുകളില്‍
    ആര്‍ത്തിക്ക് ചിറകിട്ട് ഞാന്‍ ചെന്നിടങ്ങളില്‍
    പ്രകൃതിക്ക് പോലും പരിക്ക് പറ്റി !
    ഇപ്പുതിയ ശാസ്ത്ര പ്രയാണത്തില്‍ ആര്‍ദ്രമാം
    ഹൃദയം മറന്നു ഞാന്‍ വഴിയിലെങ്ങോ ?
    കുഴിവെട്ടിമൂടി പരസ്നെഹ,കാരുന്ണ്യ ,
    സമസൃഷ്ടി ബന്ധങ്ങള്‍ വെരറുത്തു !
    പുലരുന്ന പുത്തന്‍ പദാര്‍ത്ഥ വേദങ്ങളില്‍
    കാണാത്തതേതും തിരസ്കരിച്ചു.
    അവിടെ തുടങ്ങിയെന്‍ കുടില വിചാരങ്ങള്‍ ,
    അവിടെ തുടങ്ങിയെന്‍ സ്വാര്‍ത്ഥ ഭാവം !
    അവിടെ പണത്തിന്ന്‍ പടയോട്ട മുയരയായ് ,
    ചതിയും ,കവര്‍ച്ചയും നാമ്പ് പൊട്ടി .
    ചുടു ചോര ചീറ്റി,കബന്ധങ്ങള്‍ ചിതറി ,
    കലാപത്തിനഗ്നി ജ്വലിചു കേറി .
    വന്‍ താര യുദ്ധമായ്‌ ,രാസായുധ്ങ്ങളായ്
    മരണം വിരല്‍ തുമ്പില്‍ നൃത്തമാടി .
    വളരുന്ന ഭൌതിക ശാസ്ത്രത്തിനൊരു മുഴം
    മുന്നില്‍ ഞാന്‍ ഓടി അഹങ്കരിച്ചു .
    എല്ലാം നിലക്കുന്ന നിമിഷമാണറിയുന്നു
    "മണ്ണായിരുന്നു ഞാന്‍ !!"
    ഒരു നേര്‍ത്ത സിരബന്ധം ,അതിലൂടെ ഒഴുകുന്ന
    ചുടു രക്ത മായിരുന്നെന്റെ ശക്തി !
    ഒടുവിലെന്‍ ഹൃദയത്തുടിപ്പിന്റെ
    അവസാന ചലനവും നിലച്ചു!
    ഇനി ഞാന്‍ ഉറങ്ങട്ടെ!
    ബാഹ്യ ബ്രമത്തിന്റെ മായാ പ്രപഞ്ചത്തിനകലെ
    ഒരു നാളുമുണരാത്ത നീണ്ട നിദ്ര !!
                    ...     ഉസ്മാന്‍ പാണ്ടിക്കാട്  ...


    2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

    (ഭാവങ്ങള്‍ )

    മനമറിയാതെ ജനിക്കുന്നു
    ദിനമറിയാതെ മരിക്കുന്നു
    നിമിഷാര്‍ദ്ധങ്ങള്‍ക്കിടയില്‍ മനുഷ്യന്‍
    ദിശയറിയാതെ ചലിക്കുന്നു
    ഈ ആവര്‍ത്തന ഭ്രമണ പഥത്തെ
    ജീവിതമെന്ന് വിളിക്കുന്നു
    ഗതിയുടെ ചുരുളറിയാത്തവര്‍ നമ്മള്‍
    വ്യഥയുടെ ചുഴികളില്‍ അലയുന്നു
    വിധിയുടെ വരദാനങ്ങളില്‍ ചിലരോ
    മധുചഷകങ്ങള്‍ നുകരുന്നു
    ക്ഷണിക മനോഹര മൊരു പാല്‍ ചിരിയില്‍
    പതറുകയല്ലോ ഹൃദയങ്ങള്‍
    ദുരയുടെ തേരില്‍ മൃതിയെ മറന്നൊരു
    ചിരിയുടെ ചിറകിലുറങ്ങുന്നു
    ഹരിതമനോഹര മൊരു പുതുമഴയില്‍
    വറുതി പതുക്കെ മറക്കുന്നു
    ക്ഷണഭങ്കുരമീ ഋതുഭെതങ്ങളില്‍
    ഉലയും മാനവ ഭാവങ്ങള്‍ !!
     (ഉസ്മാന്‍ പാണ്ടിക്കാട് )


    2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

    ( കിതപ്പ് )

    മൌനം പെയ്യുന്ന
    ശവപ്പറമ്പില്‍ ,
    അനാഥ മായിക്കിടന്ന
    അവകാശി കള്‍
    ആസ്തികളൊഴിഞ്ഞ
    അസ്ഥികളിലേക്ക് കുടിയൊഴിഞ്ഞു .
    അവരുടെ
    കിടപ്പാടങ്ങളില്‍
    ഉടഞ്ഞു തീര്‍ന്ന മദ്യക്കുപ്പികള്‍
    ബാറുകളിലേക്ക് തിരിച്ചു നടന്നു,
    ഒട്ടേറെ
    മരണ പത്രങ്ങളില്‍
    വീണ്ടും അടയാളപ്പെടുത്താന്‍ !
    എന്നാല്‍ കറുത്ത രാത്രികളുടെ
    കനത്ത മൌനത്തിലേക്കാണ്
    പെണ്‍ കുതിരകള്‍
    കടിഞ്ഞാണ് പൊട്ടിച്ച്
    കുതിച്ചു പാഞ്ഞത് !!


    2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

    ( മലര്‍വാടി വാര്‍ഷികപ്പതിപ്പ് )

    മലര്‍വാടി "വാര്‍ഷിക പൂത്താലം" കൈപ്പറ്റി 
    എന്‍ മത മിവിടെ  കുറിച്ചോട്ടെ !
    നല്ലത് മാത്രമാണുള്ളിലെ വിഭവങ്ങള്‍ 
    എല്ലാം മികവുറ്റതാണല്ലോ !
    സച്ചിദാനന്ദനും ,എംടിയും ,സകരിയ്യ, 
    ഒഎംവി യെ കണ്ടു കൂട്ടത്തില്‍ 
    സി രാധാകൃഷണനും ,വത്സലയും,വിനയ...
    ചന്ദ്രനും, പാറക്കടവുണ്ട്  . 
    കല്ലാനോടിന്റെ മരതക പച്ചയി...
    ലൂടെ ഞാന്‍ കക്കട്ടിലേക്കെത്തി 
    ഹാഫിസ് മുഹമ്മദിന്നറബി കഥയും 
    റഫീകിന്റെ പൂത വും ഞാന്‍ കണ്ടു 
    പ്രിയയും ,സഹീറയും കുട്ടിക്കാലത്തെ 
    കുറിച്ച് പലതു മറിയിച്ചു 
    വേറെയുമുണ്ട് എഴുത്തുകാര്‍ ,എല്ലാതും 
    ചേര്‍ക്കുവാനിവിടെ ഇടമില്ല 
    കുട്ടികളോടു ള്ളഭിമുഖത്തില്‍, ഞാന്‍..  
    അമീറിന്റെ വാക്കുകള്‍ശ്രദ്ധിച്ചു
    കണ്ണു നനഞ്ഞെന്റെ എന്നിലെ കുഞ്ഞിലേ.. 
    ക്കൊന്നു തിരിഞ്ഞു  ഞാന്‍ അന്നേരം 
    നല്ലത് തന്നെന്റെ കുട്ടിത്തം എന്നിലേ..
    ക്കെത്തിച്ച വര്‍ക്കഭിവാദ്യങ്ങള്‍ !
    എങ്കിലും ചൊല്ലാം സൊകാര്യമതച്ചടി 
    പേപ്പറിനത്ര ഗുണം പോര !



     

    2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

    ( പണയം )

    പഴുതടച്ചിന്നലെ പൂര്‍വികര്‍ ബന്ധിച്ച
    പടി തുറന്നമരത്തു കാവല്‍ നിന്നോര്‍
    പതിയിരുന്നിറയത്തു വാ പിളര്‍ന്നൊരു കഴുകന്‍
    അതിലെവന്നവനെന്റെ കരളറുത്തു
    വിരുതു വിറ്റവനെറിയു മൊരു പൊടിക്കാശിന്നു
    പണയമാണത്രെ  ഞാന്‍ അന്ന് തൊട്ടേ !

    പിടിമുറുക്കീടാന്‍ പടിഞ്ഞാറ് നിന്നുമാ
    പഴയ പൂതങ്ങള്‍ കിതച്ചെത്തി പിന്നെയും
    കൃത്രിമത്വങ്ങള്‍ കിതച്ചു നായാടുന്ന
    പതിത മൊരു  ലോക ക്രമത്തിന്റെ സൃഷ്ടികള്‍ !
    പരസഹായക്കുരുക്കിന്റെ വന്‍ കട...
    ക്കെണിയെറിഞ്ഞെന്നെ വേട്ടയാടുന്നിതാ

    നുരപതക്കുന്ന പുതിയ പാല്‍കുപ്പി തൊ...
    ട്ടരി ,പയര്‍ ,കോള ,പെപ്സി,ചീസ് എവിടെയും
    പ്രണയ കേളീ മടത്തില്‍ മദാലസ ..
    മദനമാടുന്ന ചാനല്‍ പുറങ്ങളില്‍
    രതി രസത്തിന്റെ വെബ്ബില്‍ ,വയാഗ്രയില്‍ ,
    പതിയിരിക്കുന്നു പേസ്റ്റിന്റെ ചിരികളില്‍ !

    മധുരമുരയുന്ന പൊതിയില്‍ ചുയിഗമായ്
    ചതികളലിയും കിടാവിന്റെ വായയില്‍
    മരണ മുരുളുന്ന ടയറില്‍ ,വിനാശമായ്
    സിരയിലെരിയും മരുന്നിന്റെ തരികളില്‍
    അധരമുരസുന്ന വര്‍ണ്ണങ്ങളില്‍ ,സ്ത്രെയ്‌ണ
    സ്തന മുരുട്ടുന്ന പുതിയ യന്ത്രങ്ങളില്‍

    മുടി പറിക്കുന്ന കൊടിലില്‍ കഷണ്ടിക്ക്
    മുന മുളക്കുന്ന വിഗ്ഗിന്റെ മറകളില്‍
    മാറിടം പറ്റിക്കിടക്കും കുരുന്നിനെ
    മടിയിറക്കുന്നുന്തു മാറാപ്പു വണ്ടിയില്‍
    ചുളിവില്‍ അവരിന്നും ഉലക് വാഴുന്നു
    പാഴ്ചെളിയിലമാരുന്നു പുതിയ കാലങ്ങളും

    എവിടെയെന്നാര്‍ഷ ഭാരതം?
    നീതിക്ക് ശരമേറ്റ്‌ പിടയുന്ന ക്രൌഞ്ചം !
    ഓംകാര മന്ത്രങ്ങള്‍ അലിവിനെ കാണിച്ച
    വാത്മീക വേദങ്ങള്‍ എവിടെ മണ്ണില്‍ ?
    ഗോഡ്സെയാണ മരത്ത്  ,ഇന്നെന്റെ കാല്‍ ചോട്ടില്‍
    അലയുന്നു ഗാന്ധി തന്‍ പൈതൃകങ്ങള്‍  !
    ഇവിടെയെന്‍ ആശകള്‍ വില പേശി വാങ്ങുന്ന
    കപട വേഷങ്ങളാ നെന്റെ ചുറ്റും
    വരിക വീണ്ടും നയിക്കുക വിപ്ലവം,
    ക്വിറ്റിന്ത്യ വീണ്ടും മുഴക്കുക ദണ്‍ടിയില്‍ പോവുക ,
    നാം ഒന്ന് ചെര്‍ന്നുപ്പായി മാറുക !!
                               -ഉസ്മാന്‍ പാണ്ടിക്കാട് -
                                 0564283654
                                 veem143@gmail.com





    2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

    (ദൈവം )


    ..
    ‎(ദൈവം )
    നൊന്തു പെറ്റെന്നെ മുലയൂട്ടി ലാളിക്കു... 
    മമ്മയില്‍ ദൈവമുന്ടാവാം
    അന്തിയോളം പണി ചെയ്തു പോറ്റുന്നൊരെന്‍
    അച്ഛനില്‍ ദൈവമുണ്ടാവാം 
    പിച്ച വെക്കുന്നോരെന്‍ കൈപിടിച്ചക്ഷരം
    എഴുതിച്ച ഗുരുവിലും ദൈവമുണ്ടാം
    അതിഥിയെ സ്വീകരി ച്ചാദരിക്കുന്നൊരെന്‍
    സുഹൃത്തിലും ദൈവമുണ്ടാവാം !
    എന്തിനെന്‍ ഹൃദയത്തിനുള്ളിന്റെയുള്ളില്‍
    വിശുദ്ധിയിലും ദൈവമുണ്ട് സത്യം
    ചെരിപ്പുറങ്ങളില്‍ അശരണര്‍ക്കിടയിലും
    ചിരി മറന്നലയും വിശപ്പിന്‍റെ വിളിയിലും ദൈവമുന്ടാം !!!
    പള്ളിയില്‍,ക്ഷേത്രത്തില്‍, അള്‍താരയില്‍ ,
    പണപ്പെട്ടിയില്‍ ദൈവത്തെ കാണുകില്ലാ ..!!!

    2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

    (ജനാധിപത്യം)SONG

    ജനാധിപത്യ മെന്നോരീ വിശുദ്ധമായ സംസ്കുര്‍ത്തി
    പണാധിപത്യ മായിടുന്നതല്ലൊ  നാടിന്‍ ദുര്‍ഗ്ഗതി 
    പഠിക്കുവോര്‍ക്ക് നല്‍കണം ജനാധിപത്യ വീക്ഷണം 
    കടിച്ചുകീറി മത്സരിക്ക എന്നതല്ല ശിക്ഷണം 

    എവിടെ ആര്‍ഷ ഭാരതാംബ ,എവിടെ നെഹുറു ,ഗാന്ധിജി 
    എവിടെയുണ്ടബുല്‍കലാം ,എവിടെയിന്നഖ്ണ്ടത ?
    സത്യവും,സമത്വമേകരെന്ന ഭാവമെങ്ങുപോയ് 
    നിത്യവും പെരുത്തു കണ്ടിടുന്നനീതി അക്രമം !

    വരിക വന്നടുത്തു നിന്ന് കൊള്‍ക തോള് ചേര്‍ന്നു നാം 
    തിരികെ നിന്നിടാതെ സോദരാക നാടിനായി നാം 
    ചെ റുത്തു നില്‍ക്ക നമ്മളൊന്ന് ച്ചേര്‍ന്നു നിന്ന് സര്‍വരും 
    കരുത്തുകൊണ്ട് നാം പടുത്തുയര്‍ത്ത പുതിയ ഭാരതം 

    ജനാധിപത്യം  "ബൈ ത പീപ്പിള്‍ ഫോര്‍ ദി പീപ്പിള്‍" എന്നതായ് 
    പണാ ധിപത്യ മായിടാതെ കാത്തുകൊള്‍ക ശക്തരായ് !
    ജനാധിപത്യം "ബൈ ത പീപ്പിള്‍ ഫോര്‍ ദി പീപ്പിള്‍" എന്നതായ് 
    പണാ ധിപത്യ മായിടാതെ കാത്തുകൊള്‍ക ശക്തരായ് !
                                   (ഉസ്മാന്‍ പാ ണ്ടിക്കാട് )

    2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

    (മെഴുകുതിരി )


    മെഴുകുതിരി
    സ്വയം കത്തിയമര്‍ന്ന്
    താഴെ
    തുള്ളികളായി
    അടയാളപ്പെട്ടു
    ഇരുട്ടിന്‍റെ  മാറ് പിളര്‍ത്തി
    കണ്ണുകള്‍ക്ക്‌ വഴികാട്ടിയതിന്‍റെ
    അക്ഷരങ്ങള്‍
    ഓരോ തുള്ളികളില്‍ നിന്നും
    കാലം വായിച്ചെടുത്തു .
    അപ്പോഴും
    ഒരു ദുഃഖം ബാക്കി കിടന്നു ..
    തന്‍റെ അസ്ഥിത്വം
    ചൊര്‍ന്നു പോയത്
    ഒരു കണ്ണുകള്‍ക്കും
    കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് !!

    2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

    (ജന്‍മി )

    അതിരുകള്‍ വരച്ച് ആറ് സെന്റിന്‍റെ
    ആധാരത്തില്‍ ഞാനും
    ഇന്നൊരു ജന്മിയാണ് .
    ഇനി,കിളച്ചും വരച്ചും മതില്‍ വെച്ചും
    അതിര് തിരക്കിയും
    പുതിയ അടയാലപ്പെടുത്തലുകളുടെ
    കാലമാണ് .
    ഒരു ചരിത്രപ്പെടലോളം വരെ!
    കാലത്തിന്റെ കണക്കു പുസ്തകത്തില്‍
    ഒട്ടേറെ പൂര്‍വികരുടെ
    അടിയാധാരത്തിലും ഇത്
    സാക്ഷ്യപ്പെട്ടു കിടപ്പുണ്ട് !
    എന്നാല്‍ നാളെ ....
    മറ്റാരുടെയോ ദാഷ്ട്യത്തിന്
    കാത്തുകിടക്കുകയാണ് ഇത് .
    അവകാശം അന്യപ്പെട്ട
    എനിക്കോ,
    അന്യന്‍റെ ഔദാര്യമുണ്ടെങ്കില്‍
    ആറടിയും!!

    2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

    (മണ്ണ് )

    മണ്ണില്‍ നിന്നായിരുന്നു തുടക്കം
    ഏതോ
    ഇലകളില്‍,പൂക്കളില്‍,കായ്കളിലൂടെ......
    വസന്തം
    അതിരിലെത്തിയപ്പോള്‍
    വളര്‍ച്ച....വിളര്‍ച്ചയിലേക്ക്
    കൂറ്മാറി.പിന്നെ പരിഹാരത്തിന്‍റെ
    ഹേമന്തമായിരുന്നു .
    തിമിരം കണ്ണട കൊട് കീഴടക്കി.
    കഷണ്ടി വിഗ്ഗ് കൊണ്ടും ,
    തളര്‍ച്ച വീല്‍ ചെയറിന്
    കീഴ്പ്പെട്ടു .
    പുതിയ ഡയഫ്രമാണ് കാതിനെ
    സഹായിച്ചത്
    ഒടുവില്‍
    സഹായത്തിനെത്തിയവരെ
    സഹായിക്കേണ്ട
    ഊ ഴമെത്തിയപ്പോള്‍
    സഹായത്തിന്മണ്ണ് തന്നെ വേണ്ടി വന്നു!!

    2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

    ( ജമീല്‍ ഓര്‍മയില്‍ )SONG

    മലയാളികളുടെ ഇശലിന്‍ ഓര്‍മ്മയില്‍
    ജീവിക്കുന്നു"ജമീല്‍"ഇന്നും
    മലയാളത്തിന്‍ കാവ്യ പദങ്ങളില്‍
    ജനിതക മുത്തുകള്‍ അവര്‍ തന്നു
    മൌലാനയില്‍ നിന്നോമല്‍ പുത്രന്
    കിട്ടീ കലയുടെ കൈത്തിരികള്‍
    മലയോളം മടിയുള്ളവനെങ്കിലും
    അവര്‍ തെളിയിച്ചാ നാളങ്ങള്‍

    ചില ചോദ്യങ്ങള്‍ എറിഞ്ഞു ചിന്തയില്‍
    ചുളിവുകള്‍ വീണു സമൂഹത്തില്‍
    പല വാദ്യങ്ങളിലൂടെ വിളിച്ച് പറഞ്ഞു
    ജമീല്‍ അത് താളത്തില്‍
    മത മുണ്ടവയില്‍ ,മത നീരസവും
    അലകടല്‍,ആഴികള്‍,അഖിലാണ്ഡം
    മൃതിയും,ജനനവും,അത് തീര്‍ക്കും ചില
    അതിരുകള്‍,അതിലൊരു ബ്രണ്മാണ്ഡം

    മണ്ണും,മലരും,പെണ്ണും,പ്രണയവും
    അനവധി ചിതറിയ ചിന്തകളും
    മധുര മനോഹര വിരഹ വിഷാദം
    വിവരിച്ചെഴുതിയ പാട്ടുകളും
    അവരെ അടുത്തറിയാനും,വായി..
    ക്കാനും ഒരുത്തനുമായില്ല
    ഇരവുപകല്‍ തന്നാവാസം വിട്ട
    വരെങ്ങോട്ടും പോയില്ല

    താനൊരു കവിയല്ലെന്നാല്‍ ഉലകിന്
    കവിത വരച്ചൊരു കവിയുണ്ട്
    കരയില്‍,കടലില്‍,മണ്‍ തരിയില്‍
    ഈ ഭ്രമണ പഥത്തില്‍ അവനുണ്ട്‌
    അവനെയറിഞ്ഞു ജമീലുരയുന്നു
    അല്ലേ ഞാനൊരു കവിയല്ല,!
    കവിതകള്‍ കാണും  ബ്രണ്മാണ്ഡത്തിന്‍
    അധിപനതൊന്നേ കവിയുള്ളൂ !!
               (ഉസ്മാന്‍ പാണ്ടിക്കാട്)

    2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

    (ഓര്‍മ്മയിലെ സി എച്ച്)

      (ഗാനം ...മിന്നി തിളങ്ങും മിന്നാമിനുങ്ങിന്റെ ...എന്ന രീതിയിലും ചൊല്ലാം)
    മാപ്പിള മക്കളെ ഓര്‍മയിലിന്നും ജീവിക്കുന്ന മഹാ രഥ ..
    കേസരി യൊന്നേയുള്ളത് സി എച്ച് ആണല്ലോ
    ചെപ്പിലടച്ച്ചു കുരുക്കിയൊരിസ്സമുദായം കണ്ണ് തുറന്നത്
    അത്തിരു തീപൊരി വാഗ്മയ ധ്വാരണി യാണല്ലോ

    എത്ര പരീക്ഷണ ഘട്ടം നേരിട്ടെങ്കിലു മാ ചിരി മാഞ്ഞില്ലാ
    ശത്രുത വെച്ചവരോടും മാന്യത വിട്ടൊരു വാക്ക് പറഞ്ഞില്ല
    എന്നാലോ ചാട്ടുളി ഏറിയും പദ പ്രാസ തലങ്ങള്‍ ക്കതിരില്ല
                                             (മാപ്പിള മക്കളെ )

    വീശിയടിച്ച കൊടുങ്കാറ്റലയൊലി ആയത് കെരളമാകെയും
    അത്തിരു വാഗ്ദ്വനി മീട്ടിയ വിപ്ലവ നാദങ്ങള്‍
    ദേശിയ രാഷ്ട്രിയ വേദികളോളം വേര് പടര്‍ന്ന് പിടിക്കാന്‍
    കൈവഴി കാട്ടിയ കൈത്തിരി യാണാ നാളങ്ങള്‍
                                             (മാപ്പിള മക്കളെ )

    ചത്തൊരു കുതിരയിതെന്ന ശകാരം പണ്ട് പറഞ്ഞത് നവറോജി
    ഒത്തിരി ഒന്ന് മയങ്ങിയ സിംഹം ,വിട്ടു കൊടുത്തില്ലാത്മ ഗതി
    ഉത്തരമെത്ര മനോഹരം ഇപ്പരുവത്തില്‍ ലീഗിന് തുണയേകി
                                               (മാപ്പിള മക്കളെ )

    ഭരണ രഥങ്ങളുരുട്ടിയ കൈകളിലെങ്ങും കറ പുരളാത്തൊരു 
    ചരിത മനോഹര മാതൃകയുള്ളോ രു നായകന്‍ 
    മരണ ദിനങ്ങളിലോളം സേവന ഭാഗ്യം കൈമുതലാക്കിയ 
    സുരഭില ജീവിത താരക മാ സഹയാത്രികന്‍ 
                                                   (മാപ്പിള മക്കളെ )

    രചനകളെത്ര മനോഹര ,മാ സ്വര മാധുരി രാക്കുയില്‍ രാഗങ്ങള്‍ 
    വിരചിത വിപ്ലവ ചിന്തകളോ പരിവര്‍ത്തന മാര്‍ഗ്ഗ തരംഗങ്ങള്‍ 
    ഒന്നല്ലാ ,പല കലയുടെ സങ്കര സാരഥിയാണാ ഭാവങ്ങള്‍ 
                                                   (മാപ്പിള മക്കളെ )
                                         -  ഉസ്മാന്‍ പാണ്ടിക്കാട് -

    (മുമ്പ് സി എച്ചി നെ കുറിച്ച് ഞാന്‍ എഴുതിയ ഈ ഗാനം ചില 
    സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ഫൈസ് ബുക്കിലിടുന്നു ) 


    2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

    ( കോര്‍പറേറ്റ് ഭൂതം )

    തന്നിലൊതുങ്ങി ഇരുന്നു ഞാന്‍
    ഇടവും വലവും  കാണാതെ
    താനും, നല്ലൊരു ടിവി യു,മെന്നുടെ ..
    തട്ടാനും മതി കട്ടായം !

    എല്ലാം കണ്ട്‌ മറക്കാനറിയാം
    എല്ലാം എഴുതി തള്ളാനും
    ഇന്നലെ എന്നൊരു ലോകം കാണാ ..
    ഇന്നില്‍ കാലം കളയാനും .

    നാളെ നടക്ക് ണതെന്തായാലും
    നാവു ചുരുട്ടി ഇരിക്കും ഞാന്‍
    നേരെ ചൊവ്വെ ഒരോണം കൂടുതല്‍
    ഉണ്ട് മയങ്ങണ മതു മാത്രം !

    നാട്ടിലിറങ്ങിയ ഭൂതത്താന്‍
    തിന്നു മുടിച്ചു പ്രദേശങ്ങള്‍
    താനല്ലാത്തവര്‍ ഓരോരുത്തരെ
    വരുതിയിലാക്കി വിഴുങ്ങിടവേ

    തന്നിലൊതുങ്ങി ഇരുന്നു ഞാന്‍
    ഇടവും വലവും  കാണാതെ
    താനും, നല്ലൊരു ടിവി യു,മെന്നുടെ ..
    തട്ടാനും മതി കട്ടായം !!

    ഒരു നാള്‍ ഭൂതം തന്നെവിഴുങ്ങാന്‍
    തലയും നീട്ടി വരും നേരം
    താനല്ലാത്തവര്‍ തന്നിലൊതുങ്ങാന്‍
    പോലു മൊരാളില്ലാ നാട്ടില്‍ !!
    (ഹിറ്റ്ലറെ ഓര്‍മിപ്പിക്കട്ടെ)





    2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

    (ആവാസം )

    ഓരോ ഇലകള്‍ പൊ ഴിഞ്ഞപ്പോഴും
    പ്രതീക്ഷകള്‍ നല്‍കിയത്
    തളിരുകളാണ്
    ഉശിരും ഊര്ജവും
    ആവേശമായപ്പോള്‍ 
    വളര്‍ച്ച ഋതുകേറി
    കര്‍ക്കടകത്തിലെ മീനവും
    കുംഭത്തിലെ ഇടവവും
    പുതിയ ഞാറ്റുവേല കളെ പ്രസവിച്ചു
    ഇലകള്‍ക്കും ആവാസം
    നഷ്ട്ടപെട്ടതറിഞ്ഞ്
    കാടുകള്‍ കാടുകയറി .! 

    2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

    (ഒട്ടകജന്‍മം )

    മരുപ്രവാസത്തിലെക്കുള്ള
    ഓരോ തിരിച്ചു വരവും അയാളെ
    ഒരു ഒട്ടകമാക്കുകയായിരുന്നു
    പ്രിയപ്പെട്ടവര്‍ക്ക്,അല്ല ..
    അയാള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക്
    ആദ്യമൊക്കെ അയാള്‍
    ഒരു കറവമാടായിരുന്നു ,
    പിന്നെ പിന്നെ അറവ്മാടായി
    ഇന്ന് ....
    ഒട്ടകമായി മാറിയതിനാല്‍ ,
    അയാള്‍ രക്ഷപ്പെട്ടു.
    മരുഭൂമിയെ അതിജീവിക്കാന്‍ കഴിയുന്ന
    ജീവി!
    ഇനി ഒരു തിരിച്ചുപോക്ക്
    ചിന്തിക്കേണ്ടതില്ലല്ലോ?




    2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

    (അറബ് വസന്തം)

    വസന്തം കൊതിച്ച്ചപ്പോഴും
    മൌനം പെയ്യുന്ന മുറിയില്‍
    നാക്ക് തടവിലായിരുന്നു
    പക്ഷെ ,ഹൃദയം സംസാരിച്ചുകൊണ്ടിരുന്നു
    എല്ലാം കണ്ടും കേട്ടും
    കണ്ണും കാതും സാക്ക്ഷയപ്പെട്ടു
    മുറിക്കു പുറത്ത്
    കൊടുങ്കാറ്റ് തുടങ്ങി
    ഒലീവുകൊമ്പുകള്‍ പൊട്ടിവീണു ,
    വെള്ളപ്രാവുകള്‍ ഒന്നൊന്നായി
    ചത്തൊടുങ്ങി !
    ചുവന്ന തെരുവില്‍
    ഇരുട്ട് നൃത്തം വെച്ചു .
    അപ്പോഴേക്കും നാക്കിന്‍റെ ഊഴം
    നഷ്ടപ്പെട്ടിരുന്നു .
    കൈകാലുകളുണര്‍ന്നു ,
    പിന്നെ മസിലുകളാണ് സംസാരിച്ചത്
    നാക്ക് മോചിതനാവുവോളം !


    2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

    (ഒടുക്കം )

    ആദ്യ സ്പര്‍ശം
    അമ്മയില്‍ നിന്നാണ് കൊതിച്ചത്
    നല്‍കിയത് പേറ്റിച്ചി ,
    രുചിയുടെ തുടക്കം മുലപ്പാലാകണമെന്ന്‌ ആശിച്ചു,
    അത് നിഷേധിച്ചത് അമ്മ തന്നെ.
    ബോട്ടിലുകള്‍ ക്ക്.. തീരു കൊടുത്തുകൊണ്ട്,
    താരാട്ടിന്‍റെ താരള്യം ..
    ഡിസ്ക്കകളും ,താലോലത്തിന്‍റെ മാറിടം
    ഉന്തു വണ്ടികളും ഏറ്റെടുത്തു .
    പരിചരണത്തിന്‍റെ നിര്‍ഭാഗ്യം കിട്ടിയത് പരിചാരികക്ക് .
    പഠനം വാര്‍ഡനിലേക്കും ,തൊഴില്‍
    ഹോസ്റ്റലിലേക്കും നീണ്ടു .
    പിന്നെ ഹൃദയം കൊണ്ടത്‌ ഭാര്യയിലായിരുന്നു
    ഭരിക്കലിന്‍റെയും ഭരിക്കപ്പെടലിന്‍റെയും
    രസതന്ത്രത്തില്‍ !
    ഒടുവില്‍ അമ്മയുടെ ഊഴം വന്നു
    പൊക്കിള്‍ കൊടിപ്പാട് ബാക്കി വെച്ചതിന്ന്
    നന്ദി കൊടുത്തത് ബാങ്ക് ചെക്കുകലിലാണ്
    പടിയടക്കും മുമ്പേ
    ഞാന്‍ പടി കയറിയതിനാല്‍ ,
    അവര്‍ വൃദ്ധസദനത്തിന്‍റെ
    പടി തുറക്കേണ്ടി വന്നു !!


    2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

    (ചൂണ്ടുവിരല്‍ )

    അയാള്‍ക്ക് എന്‍റെ സ്നേഹം ആവശ്യമില്ലായിരുന്നു ,
    സാമീപ്യവും അയാള്‍ നിരസിച്ചു !
    പിന്നെ അക്ഷരങ്ങളാണ് 
    അതില്‍ അയാള്‍ തല്പ്പരനുമല്ല.!
    ചൂണ്ടുവിരല്‍ ....അതായിരുന്നു ലക്‌ഷ്യം 
    അതില്‍ എന്‍റെ  സ്വപ്നങ്ങളുടെ മഷിപ്പാടുണ്ടായിരുന്നു,
    അയാളുടെ സിംഹാസനവും!
    ഞാന്‍ അതയാള്‍ക്ക് നല്‍കി .
    അനന്തപുരിയില്‍ .... 
    ഇന്നയാള്‍ പള്ളിയുറക്കിലാണ് . 
    അമരരങ്ങളുടെ അമരക്കാരനെന്ന അപരനാമവുമായി !
    ഞാനോ....?
    ഇന്നും ദയാ വധം കാത്തു കിടക്കുക തന്നെയാണ് 
    പണ യത്തിലെന്ന സത്ത്യം പോലും അറിയാതെ.!

    കരുണ (Song)

    അന്ന് പെരുന്നാള്‍ നാളി  ലൊരുണ്ണി
    നിന്ന് കരയ്‌ണ് കണ്ട്
    ചെന്നരികത്തതിനെന്തേ കാര്യം
    എന്ന് തിരക്കി നബി ....2

    ആരുമില്ലാത്തവന്‍ ഞാന്‍
    ആരറിയാന്‍ വ്യഥകള്‍ ?
    ആധികള്‍ വ്യാധികളാല്‍
    ആപതിച്ചീ വനിയില്‍

    നൊന്ത മനസ്സിന്‍റെ ചെപ്പ് തുറക്കുണ്ണി
    എന്ത് പിണഞ്ഞിന്ന് ?
    ഇച്ചെറു  കണ്ണ് നിറഞ്ഞ് കവിള്
    നനയ്‌ണതെന്തിന്ന്‌ ?

    തോരാത്ത കണ്ണീരിനാല്‍
    തീരാത്ത നൊമ്പരങ്ങള്‍
    വേരറ്റു ജീവിതത്തിന്‍
    തീരത്തനാഥനായ്‌ ഞാന്‍

    ആരുമില്ലാത്തോക്കുണ്ടവകാശം
    ഉള്ളവനുള്ളതില്‍ നിന്നും
    ആശ്വസിപ്പിച്ച്ചുകൊണ്ടാനയിച്ച്ചു സ്വന്തം
    വീട്ടിലേക്ക് നബി അന്ന് .
                            (അന്ന് പെരുന്നാള്‍)

    (നാലാം തരത്തില്‍ പണ്ട് പഠിച്ച നബിയെക്കുരിച്ച്ചുള്ള
    ഒരു പാഠ ത്തിലെ ഓര്‍മ്മയില്‍ നിന്നെടുത്തതാണ് വിഷയം )
                                  -  ഉസ്മാന്‍ പാണ്ടിക്കാട് -





    2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

    (ബാലപാഠം)

    പാഠം ഒന്ന് "വികസനം"
    ഏതനില് നിന്ന്  ഏതനിലേക്ക് !
    അത് ,യാത്രാ നിയോഗം 
    കരുതിവേപ്പിന്റെ പണിപ്പുരയില് 
    ഋതുക്കള് ചിതലരിച്ചു തുടങ്ങി 
    ഗുഹയിലെ എന്റെ 'മൌന'ത്തിനാണ് 
    മുനിപ്പട്ടം കിട്ടിയത്   
    അത് പര് ണ്ണശാലകളില് 
    ചിറക് വെച്ചു 
    ശബ്ദം ഭാഷയിലേക്കും ,
    ഭാഷ അക്ഷരങ്ങളിലെക്കും 
    ചരിത്രപ്പെട്ടു 
    അങ്ങിനെ
    ശിലായുഗത്തെ ലോഹംകൊണ്ട് 
    ഞാന്‍ വികസിപ്പിച്ചു 
    എന്റ്റെ കരുത്തിനടിയിലെ 
    മണ്ണ്‍ നീങ്ങിത്തുടങ്ങിയത് 
    അന്ന് തൊട്ടായിരുന്നു
    പിന്നെ ചക്രങ്ങളിലൂടെ
    യന്ത്രത്തിലേക്ക് നീണ്ടു .
    കൈകളേ  അവിടെ ആവശ്യമുണ്ടായിരുന്നുള്ളൂ 
    ഇന്ധനത്തിന്‍റ ഊഴം വന്നു 
    കൈകളുംനിര്‍ജീവമായി .
    കുടുംബം വേരറ്റത് 
    പരിസ്ഥിതി വികസിച്ചപ്പോഴാണ്
    ആകെ ബാക്കിവന്ന കുടിലാകട്ടെ
    ഹൈവേകള്‍ വികസിപ്പിച്ചെടുത്തു   

    ഊര്ജ്ജങ്ങളില്‍ ഊറ്റംകൊണ്ടപ്പോള്‍ ശരീരവും 
    ചിപ്പുകളിലെത്തിയപ്പോള്‍ എന്നെതന്നേയും 
    എനിക്ക് നഷ്ട്ടപ്പെട്ടു
    എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല 
    ബാലപാഠം പോലും!!
    veem143@ gmail.com  0564283654 

     

    2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

    ( ഗോവിലാപം )

    വേലി തന്നെ വിളവു തിന്നുന്നത് കണ്ട്
    പശു തിരിച്ചു നടന്നു
    മൃഗാതുരത്വം നഷ്ട്ടപ്പെട്ട
    കാലത്തെ ഓര്‍ത്താകണം അത്
    ചിത്രങ്ങളിലേക്ക്
    ചുമര്‍ കയറി .
    തന്‍റെ അസ്തിത്വം ടിന്നുകള്‍ക്കും,
    ബോട്ടിലുകള്‍ക്കും തീര് കൊടുത്തു
    ഇങ്ങനെ ഒരു മൃഗം
    ഗോഗുലത്തില്‍ പിറന്നതായി ..
    നാളെ, കൃഷ്ണനെ പോലെ
    ഐതിഹ്യത്തില്‍ വായിക്കാന്‍ !!


    2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

    (പൊരുളൊന്നുതേടി) song

    പാരിനെ പാലൂട്ടി  ലാളിച്ചു താരാട്ടി
    ഒരുപാട് ജന്മം വലിച്ചെറിഞ്ഞു
    ഇരുളിന്റെയുള്ളില്‍ തളച്ചിട്ട പെണ്ണിന്‍റെ
    പൊരുളൊന്നു തേടിയില്ലാരുമാരും ..... പൊരുളൊന്നു തേടിയില്ലാരുമാരും

    മകളായി, ഭാര്യയായ്,അമ്മയായ്  ഉലകിന്‍റെ അമ്മൂമയായ്‌
    ഞങ്ങളെന്നുമെന്നും
    ഇരുളിന്റെയുള്ളില്‍ തളച്ചിട്ട പെണ്ണിന്‍റെ
    പൊരുളൊന്നു തേടിയില്ലാരുമാരും ..... പൊരുളൊന്നു തേടിയില്ലാരുമാരും

    മന്വന്തരങ്ങളായ്‌ മണ്ണില്‍ ചുടു നിണം
    കുത്തി കുതി ചൊ ലിച്ചാഴ്‌ന്നിറങ്ങി.
    കലയായ് ,കവിതയായ്‌ ,ക്യാന്‍വാസ് ചിത്രമായ്‌
    കഥ തീര്‍ത്ത പെണ്ണിനെ ആരറിഞ്ഞു?...  കഥ തീര്‍ത്ത പെണ്ണിനെ ആരറിഞ്ഞു?

    വേദങ്ങളില്‍ ,ആര്‍ഷ സൂക്തങ്ങളില്‍ ,മര്‍ത്ത്യ
    സാഹിത്യ  തത്ത്വ പ്രബന്ധങ്ങളില്‍ ,
    സീതയായ് ,മറിയമായ് ,ബല്‍കീസ് രാക്ജ്ഞിയായ്
    വിരജിച്ചതാണെന്‍ പഴം ചരിത്രം !.......വിരജിച്ചതാണെന്‍ പഴം ചരിത്രം!   

    പാരിനെ പാലൂട്ടി  ലാളിച്ചു താരാട്ടി
    ഒരുപാട് ജന്മം വലിച്ചെറിഞ്ഞു
    ഇരുളിന്റെയുള്ളില്‍ തളച്ചിട്ട പെണ്ണിന്‍റെ
    പൊരുളൊന്നു തേടിയില്ലാരുമാരും ..... പൊരുളൊന്നു തേടിയില്ലാരുമാരും
                                                  (ഉസ്മാന്‍ പാണ്ടിക്കാട് )

    ( ഗള്‍ഫുകാരന്‍റെ മകള്‍ )

    ഒരു മൊബൈല്‍ ദൂരത്തില്‍ അവളെ എന്നും
    ഞാന്‍ കാത്തിരുന്നു
    ഋതുക്കളില്‍ ചിതലരിക്കുംബോഴൊക്കെ
    ഞങ്ങള്‍ക്കിടയില്‍ സബ്സ്ക്രൈബര്‍ ഇടപെട്ടു
    റൈന്‍ചിന്‍റെ കനിവുമായി
    സാറ്റലൈറ്റ് എത്തുന്നത്  അവളുടെ നിദ്ര കെടുത്തി
    എന്നും കളിപ്പാട്ടങ്ങളെയാണ് അവള്‍ക്കിഷ്ടം
    ഓര്‍മ്മയില്‍ എന്നും ഞാന്‍
    അവള്‍ക്ക് കളിപ്പാട്ടമായിരുന്നു
    ആണ്ടിലൊരിക്കല്‍
    കളിപ്പാട്ടവുമായെത്തുന്ന വിരുന്നുകാരന്‍ !
    അഛ നോളം അല്ലെങ്കില്‍
    മുത്തച്ഛനോളം
    ഈ കളിപ്പാട്ടക്കാരന് ഇടമുള്ളത്
    അവള്‍ക്കറിയില്ലല്ലോ?
    എല്ലാ കളിപ്പാട്ടവും നിലക്കുന്ന
    ഒരു ദിവസം ഒരുപക്ഷെ ,
    അവളെന്നെ അറിയും!
    എന്‍റെ ഇടവും!!



    (മാഷില്ലാത്ത വലപ്പാട് )

    കുഞ്ഞുണ്ണിയെന്നൊരു കുട്ടി മാഷ്‌
    കുട്ടികള്‍ക്കെപ്പോഴും ചക്കര മാഷ്‌
    പാട്ടും പാടും ,കെട്ടും പാടും
    കളിയും പറയും ,പൊളിയും പറയും
    കളി പറയുമ്പോ കാര്യം പറയും
    പൊളി പറയുമ്പോ പലതും പറയും
    മാഷില്ലാത്ത മുറിപ്പാടിന്ന്
    കാശില്ലാത്ത വലപ്പാടാണെ !


                         (മോള്‍ ഫെബിയുടെ കവിത )

    സാക്ഷ്യം

    ആയുസ്സിലെ ഒരു ദിവസം
    നഷ്ടപ്പെട്ടപ്പോഴാണ്
    ഇന്ന് നേരം പുലരുന്നത്
    പ്രതീക്ഷ  നഷ്ട്ടപ്പെട്ട  രാവുകള്‍ക്കും ,
    കാത്തിരുന്ന  പകലുകള്‍ക്കും ഇടയില്‍...
    ആരൊക്കെയോ
    ജീവിച്ചതായി കാലം പകര്‍ത്തിയിട്ടു !
    പ്രഭാതത്തിന്‍റെ  കലഹത്തിനും,
    പ്രദോഷത്തിന്‍റെ നിശ്ശബ്ദതക്കും
    നാളെ സാക്ഷി പറയാന്‍ !
    എന്നാല്‍ നിയോഗം വായിക്കാന്‍ മറന്ന
    എനിക്ക്, നാളെ ...
    സാ ക്ഷ്യ പ്പെടുത്താന്‍ എന്താണു ണ്ടാവുക ?








    2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

    വിഷുപ്രവാസം

             
    ഫൈസ്ബുക്കില്‍ ഞാനെന്‍ കനക നെത്രനെ 
    കനികണ്ടുനര്‍ന്നീ സൌദിയില്‍ 
    കണിവെള്ളരിയും കൊന്നയും സ്ക്രീനില്‍ 
    കനക വര്‍ണ്ണത്തില്‍ കനികളും!
    കനലെരിയുന്ന മരുവില്‍ കാരക്ക, 
    കുബ്ബൂസും, ജുബ്ന, ക്വിശ്തയും
    കനലില്‍ വേവുന്ന മന്തിയും പിന്നെ
    തിരിയും കോഴികള്‍ പല തരം
    മലയാളത്തിന്‍റെ മധുരമുരുന്ന
    വിഭവങ്ങളുന്ടെന്‍" ലെപ്ടോപ്പില്‍"
    മകരസംക്രാന്തി മാനത്തില്ലേലും
    മരുഭുമിയിലും വിഷു വരും !
    കൃഷിയും കുളിരും കുടിയിറങ്ങിയ
    മലനാട്ടില്‍ വിഷു വരവുണ്ടോ? 

    കൃഷിവ ലന്‍ മാരില്ലെന്നാലും എന്‍റെ
    അയലത്തുണ്ടല്ലോ തമിഴന്മാര്‍.. 
    ആന്ത്രയും, പിന്നെ കര്‍ണാടകയും ,
    കനിയേണം ഇവിടെ വിഷു വെത്താന്‍ 

    അവരാണിന്നെല്ലാ രാശിയും നോക്കി
    കൃഷിയിറക്കുന്നതിവനായി
    അവരുടെ കനിവും ദയവുമില്ലെങ്കില്‍
    ഇവിടെ എന്തോണം വിഷു പോലും !!??
                (ഉസ്മാന്‍ പാണ്ടിക്കാട്)


    2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

    (പെരുമയുടെ പെരുവഴി



    ആരും ശ്രദ്ധിക്കാതെ
    ആള്‍ക്കൂട്ടത്തിലും അയാള്‍ ഒറ്റപ്പെട്ടു
    അറിയിക്കാന്‍ കഴിവുകളില്ലെന്ന സത്യം
    അയാള്‍ മാത്രം അറി ഞ്ഞില്ല !
    പിന്നീട്
    അപരന്‍റെ ശ്രദ്ധ പിടിച്ചു പറ്റാന്‍
    കുഞ്ഞിന്‍റെ കോപ്രായങ്ങള്‍ ചെയ്ത് തുടങ്ങി
    ക്ലിക്കുകളുടെ ക്ളിക്കറിഞ്ഞപ്പോള്‍
    ചി ത്രപ്പണിയും !
    അ ല്‍പത്തത്തിന്‍റെ ആഗോള വലയില്‍
    ഇടം കിട്ടിയ ആവേശം അയാള്‍
    ഫൈസ് ബൂക്കിലേക്ക് പോസ് ചെയ്തു .
    ദിവസത്തില്‍ മുടങ്ങാതെ
    അഞ്ചു നേരവും
    അത് ആവര്‍ത്തിച്ചു .
    പെരുമയുടെ പെരുവഴിയില്‍
    ഒരു സപര്യ പോലെ...,
    അത് തുടരുന്നു.....!






    2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

    ( പണയം )

    പൈതൃകം
    പടിഞ്ഞാറി ന്‍റെ  പടി കടക്കുന്നതും നോക്കി
    കിഴക്ക് മൂങ്ങകള്‍ മൂളി
    പുറം തിരിഞ്ഞു നിന്ന യജമാനെന്‍റെ പിറകില്‍
    ചെണ്ടയടിക്കാരും കുഴലൂത്തുകാരും
    അരങ്ങ് തകര്‍ത്തു .
    ആരവങ്ങള്‍ക്കിടയില്‍ ഭണ്ഡാരം കവര്‍ന്ന്
    അരമന വാസികള്‍ നൃത്തം ചെയ്തു .
    കൊണി ച്ചിപ്പട്ടികള്‍ വാലാട്ടി അനുഗമിച്ചു.
    ഓരിയിടുന്ന  കുറുനരികളും ,
    വട്ടമിടുന്ന കഴുകന്മാരും ശ്മശാനത്തിന്റെ
    അരിക്പറ്റി തക്കം പാര്‍ത്തിരുന്നു .
    എല്ലാറ്റിനും മൂകസാക്ഷിയായി -
    പാതി മരിച്ച ശവങ്ങളില്‍
    പൈതാഹം പുകയുന്നത് കണ്ട്
    പകല്‍ രാത്രിയിലെക്കും,രാത്രി പകലിലെക്കും നീണ്ടു .
    അമ്മയുടെ ശവശരീരത്തില്‍ അമ്മിഞ്ഞ ചുണ്ടിലാക്കി
    മാറ് പറ്റി അപ്പോഴും ഒരു കുഞ്ഞ്
    ബാക്കി കിടന്നു!!


    2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

    പഴമൊഴികള്‍

    പതിരില്ലാത്തത് പഴമോഴിയത്രേ 
    പറയാനുള്ളത് പല മൊഴികള്‍ 

    ചോട്ടയിലു ള്ളൊരു ശീലം കൂട്ടിനു 
    ചുടലവരെ എന്നുണ്ട് മൊഴി 

    മെല്ലെ തിന്നാല്‍ മുള്ളും തിന്നാം 
    മുള്ളുകള്‍ നീക്കുക മുള്ളാലെ

    മുറ്റത്തു ള്ളൊരു മുല്ലപ്പൂവിനു  
    മണ മുണ്ടാവില്ലെന്ന് ശ്രുതി 

    ചാരിയതേതോ അപ്പടി നാറും 
    ചാരിയതവനുടെ മേലാകെ 

    ചേര കഴിക്ക് ണ നാട്ടില്‍ ചെന്നാല്‍ 
    ചേരണ മെന്നത് ചൊല്ലാണ് .
    ചെരാത്തവനായ് തീരുകയെന്നത് ..
    ചേരും,നട്ടെല്ലവനാണ്‌ !

    ഒത്തുപിടിച്ചാല്‍ മലയും പോരും 
    ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും 

    അപകടമാണേ അല്പ്പക്ക്‌ജഞാനം 
    ആളെക്കൊല്ലും മുറി വൈദ്യന്‍ 

    ആപത്തില്‍ തുണ യാകുന്നവനെ 
    സ്നെഹിതനെന്നു നിനക്കാവൂ 

    ആഴിക്കടിയില്‍ ആഴങ്ങളിലേ 
    മുത്തും പവിഴവുമുണ്ടാവൂ 

    കൈ നനയാതെ കിട്ടുകയില്ലൊരു 
    മത്സ്യവു മേത് ജലത്തീന്നും 

    തിയ്യി ലിരുന്ന്   കുരുത്തത് പിന്നെ 
    പൊരിവെയിലത്തും വാടില്ലാ 

    തിയ്യും നുണയും അല്പം മതിയത് ..
    ആപത്താണെന്നറിയേണം  
           (മൊഴി മാറ്റം .ഉസ്മാന്പാണ്ടിക്കാട് )
                   

    2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

    സ്വാര്‍ത്ഥത


    ഭൂമിയില്‍
    എനിക്ക്
    ഇടം  നല്‍കിയത്
    വിലക്കപ്പെട്ട ഒരു വൃക്ഷമാണത്രേ !
    ഓരോ വിലക്കുകളും കീഴടക്കാനായി
    പിന്നീട്  എന്‍റെ  ദാഹം .
    പധാര്‍ത്തങ്ങള്‍ വെട്ടിപ്പിടിച്ചു,
    കരയും ,കടലും ,ആകാശവും വരുതിയിലാക്കി .
    മത്സ്യത്തെപ്പോലെ ഊളിയിട്ടു ,
    മാനിനെപ്പോലെ കുതിച്ചോടി ,
    പറവകളെപ്പോലെ പറന്നു ,
    കഴുകനെപ്പോലെ ഉറ്റുനോക്കി .
    വിലക്കുകളുടെ  വേലി തകര്‍ ത്തെറിഞ്ഞ്
    പലതും കീഴ്പ്പെടുത്തിയപ്പോഴും    
    ഒന്നുമാത്രം എനിക്ക് കഴിഞ്ഞില്ല -
    "എന്നെ കീഴ്പ്പെടുത്താന്‍ !''
    അതിനു മുമ്പുതന്നെ
    സ്വാര്‍ത്ഥതക്ക്
    ഞാന്‍  കീഴ്പ്പെട്ടിരുന്നു  !

    2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

    (അമ്മ )

    ഹൃദയ രക്തം പുരണ്ട എന്റെ ഓര്‍മകളില്‍
    താരാട്ടിന്റെ ഒരു സ്പര്‍ശം
    മായാതെ കിടന്നു !
    കനലെരിഞ്ഞ ബാല്യത്തിലും,
    കത്തി ഉയര്‍ന്ന യൌവ്വനത്തിലും ..
    എരിഞ്ഞടങ്ങാതെ .
    അന്വേഷിയുടെ കരുത്തും,
    നിഷേ ധിയുടെ അമര്‍ഷവും ,
    ധിക്കാരിയുടെ ഇച്ഛാശക്തിയും ..
    അതെനിക്ക് നല്‍കി!
    ഈണം തന്ന ജീവിതത്തിന്റെ
    ബാക്കിപത്രത്തില്‍ ...
    ഒരിറ്റു മുലപ്പാലിന്റ്റെ പാടുകള്‍
    ഇന്നും ഉണങ്ങാതെ കിടക്കുന്നു
    മറ്റൊന്നും പകരം വെക്കാന്‍ കഴിയാതെ !


    മൌനങ്ങള്‍

    ആശയം വിളമ്പുന്ന സദ്യ വട്ടങ്ങളില്‍
    ഞാന്‍ എന്നും നിശ്ശബ്ദനായി
    അക്ഷരം ചവച്ചു തുപ്പുന്ന സാങ്കേതിക വിദ്യ
    എനിക്കറിയാത്തതിനാല്‍.....
    വ്യാഖ്യാനങ്ങളിലല്ല ,
    വന്ന കാലത്തിലാണ് ഞാന്‍ ജീവിച്ചത്  .
    നിറം പിടിപ്പിച്ച വാര്‍ത്തകളിലും ,
    നിറം മങ്ങിയ വര്‍ത്തമാനങ്ങളിലും 
    ഞെരിഞ്ഞമര്‍ന്ന  മൌനങ്ങള്‍
    എന്റെ രാത്രികളെ വിഴുങ്ങി !
     വൃണപ്പെട്ട പകലുകളില്‍ നിന്ന് ..
    പകലുകളിലേക്കുള്ള  യാത്രയില്‍
    ആശയമല്ല,
    വിശപ്പ്‌ വിളമ്പുന്ന
    ആമാശയമാണ് എന്നും എനിക്ക്
    കാണാന്‍ കഴിഞ്ഞത് !  



    2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

    ഞാന്‍ എവിടെ

    ‎(ദൈവത്തിന്റെ വീട്)
    ഞാന്‍ എന്നെ തിരയുകയായിരുന്നു 
    ജാതിയില്‍ ഞാനുണ്ടായിരുന്നില്ല !
    മേല്‍ ജാതിയിലും,കീഴ്ജാതിയിലും കണ്ടില്ല !
    തോപ്പിയിട്ടവരിലും,പൂണൂ ലിട്ട വരിലും ,
    കൊന്ത കേട്ടിയവരിലും ഞാനില്ലായിരുന്നു !
    നീറങ്ങള്‍ തെടിയായി പിന്നെ അന്വേഷണം.....
    കൊടികളായ കോടികളിലൊന്നും എനിക്കിടമില്ലായിരുന്നു
    ചേരിയുടെ പുറമ്പോക്കില്‍
    ഓടയിലുപെക്ഷിച്ച ഒരിറ്റു ദാഹജലത്തില്‍ ,
    മണി മാളികക്ക് പിറകിലെ എച്ചില്‍ തൊട്ടിയില്‍ ,
    അവിടെ ദൈവത്തിനരികില്‍
    ഞാന്‍ നില്‍പ്പുണ്ടായിരുന്നു !!
    ഒടുവില്‍...ദൈവം എന്നോട് !
    "എനിക്കിടമില്ലാത്തിടത്ത് നീ നിന്നെ അന്വെഷിച്ചതെന്തെ?!!








     

    2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

    ഓണം

    കാണം വിറ്റിട്ടെങ്കിലും ഓണം
    ഉണ്ണണമെന്ന്   പഴന്ചൊല്ല്
    കാണം വിറ്റാല്‍ പോലും ഉണ്ണാന്‍
    ഒക്കില്ലെന്നത് നേര്‍ ചൊല്ല്

    പൂവും കളവും ഓണത്തപ്പനു-
    മെത്തീടുന്നു ചുരം കേറി
    ചോറും കറിയും ഇലയും ഈര്‍ക്കിലി ..
    വേണേല്‍ തമിളര്‍ കനിയേണം !

    മാബലി പോലും ചെന്നൈ വഴിയേ
    പാതാളത്തീ ന്നെത്തീടൂ
    അവരാണല്ലോ പ്രജകള്‍ക്കഭയം
    നല്‍കീ തീറ്റി പ്പോറ്റുന്നു !

    2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

    നന്‍മ

    പണ്ടൊരു കാലത്തൊരു രാജ്യത്തൊരു
    രാജന്‍ നാട് ഭരിക്കുമ്പോള്‍ !
    ഉണ്ടായൊരു കഥ കൊണ്ടൊരു  കവിത ..
    കുറിച്ചത് കേള്‍ക്കിന്‍ കുട്ടികളെ!

    നീണ്ടു മെലിഞ്ഞു വളഞ്ഞു കുനിജ്-കുനിഞ്ഞ്‌
    നരാജര വന്നൊരു പടുകിഴവന്‍
    ഉണ്ടൊരു കവലക്കരികിലിരുന്നും-
    കൊണ്ടൊരു മാവിന്‍ തൈ  വെപ്പൂ 

    അത് വഴി പോകും  രാജാവപ്പോള്‍
    അത് കണ്ടിങ്ങിനെ ആരാഞ്ഞു :
    "ഇതിലൊരു പഴമുണ്ടായ്‌ ,അത് തിന്നാന്‍ ..
    വിധിയുണ്ടാമോ അങ്ങേക്ക്  ?

    "നമ്മള്‍ നാട്ടു വളര്‍ത്തിയതല്ല
    നമ്മള്‍ തിന്നും കായു ഖനികള്‍ ..!
    നമ്മുടെ പിന്നില്‍ വരുന്നോര്‍ക്കായി
    നമ്മള്‍ നാട്ടു വളര്‍ത്തേണം "

    അത് കേട്ടപ്പോള്‍ രാജാവുടനെ
    സമ്മാനപ്പൊതി കൈമാറി
    അത് വാങ്ങിക്കൊണ്ടരുളീ വൃദ്ധന്‍
    ഇത് വൃക്ഷത്തിന്‍ ആദ്യ ഫലം

    ആഹ്ലാദത്താല്‍ രാജാവേകി
    സമ്മാനങ്ങള്‍ കൈ നിറയെ
    സന്‍മാര്‍ഗ്ഗത്തില്‍   നന്‍മ യെഴുന്നോര്‍
    ഈ മാര്‍ഗ്ഗത്തെ പുല്‍കിടുവിന്‍ !




    കഥകളി

    കഥ പറയുമ്പോള്‍ കഥ വേണം 
    കഥയില്ലാത്തത് കഥയല്ല !
    കഥയില്ലാത്ത കഥ പറയുന്നവര്‍ 
    കഥയില്ലാത്തോര്‍ ...കഥയില്ലാത്തോര്‍  !
    കളിപറയുമ്പോള്‍ കളി വേണം 
    കളിയില്ലാത്ത കളി പറയല്‍ ..അത് 
    കളിയില്ലെങ്കില്‍ പോളിയാകും 
    കഥയും കളിയും പൊളിയും ചേര്‍ന്നാല്‍ 
    കഥ കളി കഥ കളി കഥ കളി യാണെ !


    വസന്തം





    വസന്തം എനിക്കേറെ ഇഷ്ട്ടമാണ് 

    പക്ഷെ ഓരോ വസന്തവും എന്നിലൂടെയാണ് പൊഴിയുന്നത് 
    ഞാന്‍ ഔര്‍മ യാകുന്നതിന്റ്റെ ഔര്‍മപ്പെടുത്തലുകള്‍ !!
    ഔരോ പൂവിതല്ളുംഇവിടെ ബാക്കിവെക്കുന്നു 
    എന്നെ മാത്രം ബാക്കി വെക്കാതെ 
    വസന്തങ്ങള്‍ വീണ്ടും പോഴിയനായ് വിരിയുന്നു 

    പാഠം ഒന്ന്

    പാഠം ഒന്ന്
    പൊരി വെയിലത്തപരന് തണലായ്
    മരമാവുക മണ്ണില്‍ നാം
    നിറയെ കായ് കനി  വിളയുന്ന
    വരമാവുക നാളേക്ക്
    പല ജാതി പറവകള്‍,നിറയെ
    ചേക്കേറും രാക്കിളികള്‍ ,
    ചെറു ചില്ലകള്‍ തോറും ചാടി
    ഇര തേടും വരയണ്ണാന്‍ 
    തണ ലേകുകയാണാ വൃക്ഷം
    തടി വെട്ടി മുറിപ്പവനും
    തുണയാവുക യാണാ തടികള്‍
    കുടില്‍ കെട്ടി വസിപ്പവനും

    2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

    ഇടം

    ജീവിച്ച പകലുകളും 
    മരിച്ച രാത്രികളും 
    എന്നെ കാത്തിരുന്നില്ല 
    എന്നില്‍ പൂത്തു വിടര്‍ന്ന 
    നിമിഷങ്ങളോഴികെ!
    അതിനു തന്നെ അവകാശികള്‍ 
    ഏറെ ഉണ്ടായിരുന്നതിനാല്‍ 
    വൈറ്റിംഗ് ലിസ്റിലയിരുന്നു
    എനിക്കിടം !



    ചോദ്യം


    1

    ചിന്ത

    കൂലങ്കുത്തിയൊലി ചൊഴുകും -
    ചില കാട്ടരുവികളും നീര്‍ച്ചുഴിയും ,
     കാറ്റ ത്തോഴുകും കാര്‍ മേഘക്കുട ,
    കോടയണിഞ്ഞ മല ഞ്ചെ രിവും ,
    മഞ്ഞും, മരവും, മൌനമുറഞ്ഞ -
    കരിമ്പാറകളുടെ കല്‍തടവും ,
    കാലത്തെ പുലര്‍ പക്ഷികളും ,
    പൂമ്പാറ്റകളും,പൂവുകളും ,
    ഭൂഗോളത്തില്‍ ,അലകടലില്‍,
    ഈ ക്ഷീരപഥത്തി നനന്തതയില്‍ ,
    അറിവിന്‍ ആഴക്കടല് പരന്നു -
    കിടപ്പുണ്ടൊക്കെ  അടുത്തറിവിന്‍  !!
      


    പഞ്ചേന്ദ്രിയം

    കാണുന്നത്‌ നാം കണ്ടറിയേണം
    കേള്‍ക്കാറുള്ളത് കെട്ടറിയാം
    തൊട്ടറിയാ നുണ്ടേ റെയുമെന്നാല്‍
    മൂക്ക് ശരിക്ക് മനത്തരിയും .
    ഞൊട്ടി നുണച്ച്‌ കഴിക്കും നാവില്‍
    രുചിഭേദങ്ങള്‍ രുചിച്ചറിയാം
    ചിട്ടകളൊത്തു വളര്‍ന്നു വരുമ്പോള്‍
    ചിന്ദകള്‍ കൊണ്ട് തിരിച്ചറിയാം .


    പുസ്തകം

    പുസ്തകമുണ്ടാവണമെല്ലാര്‍ക്കും
    പുസ്തകമുണ്ടവരാകരുത്‌ !
    അക്ഷരമറിയണമെല്ലാരും ,
    അത് ഭക്ഷണമായി ഭുജിക്കരുതെ !    

    മനുഷ്യര്‍

    ഒരമ്മ പെറ്റ മക്കള്‍
    നമ്മള്‍ നമ്മളെല്ലാം ഒന്ന്
    ഒരൊറ്റ ഈശ്വരന്‍റെ സൃഷ്ട്ടി
    ഒറ്റയല്ല നമ്മള്‍
    ഒന്ന് ചേര്‍ന്നു നില്ക്ക നാം
    മര്‍ത്ത്യ സോദരങ്ങള്‍
    ഉള്ളറിഞ്ഞടുക്കുമെങ്കില്‍
    ഒറ്റ മാനസങ്ങള്‍ !
    വര്‍ഗ്ഗ വൈര മല്ല വേണ്ടു
    സര്‍ഗ്ഗ ശേഷിയാണ്
    മാര്‍ഗഗ മേറെ നല്ലതെങ്കില്‍
    സ്വര്‍ഗ്ഗ മവിടെയാണ് !!


    മൃതിക്ക് ശേഷം


    ഞാന്‍ എന്നോട് മാത്രമെ നീതി കാണിച്ചിട്ടുള്ളൂ 
    എനിക്ക് വിശന്നപ്പോള്‍ ഊട്ടി 
    ദാഹിച്ചപ്പോള്‍ കുടിച്ചു 
    മോഹിച്ച്ചപ്പോള്‍ രമിച്ചു 
    ജീവിച്ചപ്പോള്‍ സുഖിച്ചു ..
    .....സ്മശാനത്തോളം !!
    എന്നാല്‍ എന്റ്റെ അനീതികള്‍
    മൃതിക്ക് ശേഷമാണ് ജീവിക്കുന്നത് .
    - ഉസ്മാന്പാണ്ടിക്കാട് 


    2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

    നാടു നീങ്ങിയ നാട്

    കളിയും ,ചെളിയും ,കുളിയും കുളിരും ..
    കലപില കൂട്ടിയ കാലം പോയ്‌
    പള പള മിന്നും ക്മ്ബ്യുട്ടര്‍ കളി
    മുള പോട്ടിപ്പോയ് കുട്ടികളില്‍
    കളിയൊരു വിളയായ് ,വിളകള്‍ കുളമായ്
    കുളവും കൊക്കും ഓര്‍മ കളായ്‌


    2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

    നോമ്പിന് ശേഷം

    ചവച്ഛരച്ച്ച ആശയങ്ങള്‍ 
    തലയിലെവിടെയോ ദഹിക്കാതെ കിടന്നു 
    തത്വമസി
    വറ്റിയ ആമാശയത്തില്‍ അപ്പോഴും 
    ... ആശ ദഹിച്ച്ചുകൊണ്ടിരുന്നു
    വറുതിയുടെ കിടപ്പാടങ്ങളില്‍
    ഒരു അടുപ്പ് വൃതം തുടരുക തന്നെയാണ്
    ഒരു വൃത നാളുകള്‍ക്കും
    നോമ്പ് തുരപ്പിക്കാനാകാതെ

    2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

    അഴക്‌



    പൂന്തേനുള്ളത് ശരിയാണ്
    പൂവിന്നടിയില്‍ മുള്ളാ ണെ ന്നാല്‍
    മുള്ളില്ലെങ്കില്‍ ചെടിയില്ല !
    ചെടിയും,മുള്ളും ,ചെടികള്‍ക്കടിയില്‍
    ചെളിയും തീര്‍ത്തൊരു സൌന്ദര്യം
    ചെറിയൊരു പകലും രാവും മാത്രം
    നുകരാന്‍ കഴിയുന്നാനന്ദം !
    പണവും ,പൊന്നും പള  പള  മിന്നും
    പ്രൌഡി യെഴുന്ന പ്രതാപങ്ങള്‍
    അണ യാനുള്ള വിളക്കുകള്‍ ,ആളി
    ക്കത്തും ജീവിത വിഭവങ്ങള്‍!!             
     ( ഉസ്മാന്‍ പാണ്ടിക്കാട)