പേജുകള്‍‌

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

(ചാപ്പിള്ളകള് )

ഓര് മ്മകള് വേട്ടയാടപ്പെട്ട ഗ്രാമത്തിലെ 
കാലം തെറ്റിയ ഋതുക്കള് 
ചാപിള്ളകളെ ഗര് ഭംധരിച്ചു  
കണ്ണു കെട്ടിയ ചരിത്രമാകട്ടെ  
ദിശ തെറ്റി ഒഴുകി 
ശബ്ദംനിലച്ച വാക്കുകളും,  
മൗനം കേറിയ ചിന്തകളും 
മാനം കവര്ന്ന പൂക്കളുമാണ് 
പിന്നെ വിളഞ്ഞു നിന്നത് 
എങ്കിലും
രക്തസാക്ഷി മണ്ഡപങ്ങള് 
ഗ്രാമത്തെ സമ്പന്നമാക്കികൊണ്ടിരുന്നു  
അനാഥത്വം വരിച്ച ആഗ്രഹങ്ങളും 
അറുത്തുമാറ്റപ്പെട്ട പ്രതീക്ഷകളും
അന്യപ്പെട്ടു .   
അസ്ഥികള് ക്ക് മുകളില് 
തിരി തെളിച്ചും 
പൂക്കളുതിര്ത്തും 
പ്രതിക്ഞഎടുത്തും 
ആശയങ്ങളും ആമാശയങ്ങളും
നൃത്തം ചെയ്തതറിഞ്ഞു  .
പെറ്റുവീണ ചാപിള്ളകള്  
യജമാനത്തിയെ 
പ്രസവിച്ചു .

പുതിയ പൂക്കളായ് വിരിഞ്ഞ്

(അവതരണ ഗാനം ) {നവോദയ യാമ്പോക്ക് വേണ്ടി എഴുതിയത് }
(പുതിയ പൂക്കളായ് വിരിഞ്ഞ് )

എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ 
വിപ്ളവാഭിവാദ്യം വിപ്ളവാഭിവാദ്യം
വിപ്ളവാഭിവാദ്യം....മമ സോദരേ
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ !

വിപ്ളവാഭിവാദ്യം വിപ്ളവാഭിവാദ്യം
വിപ്ളവാഭിവാദ്യം....മമ സോദരേ
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ !
(എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ )

വന്ന്സൌഹൃദത്തിൻ വഴിയില് നിരന്നാലും ...2 
എന്നും ഓര്ക്കും നമ്മള് സര് വ്വ മര് ത്ത്യരാലും ..2 
                                        സര് വ്വ മര് ത്ത്യരാലും

നവോദയ മാനവയ്ക്യ മേകിടുന്നു 
നവ വര്ഷ മംഗളങ്ങള് നേര് ന്നിടുന്നു ..2  

(എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ )

വര്ഗ്ഗ വര് ണ്ണ വൈരമില്ല മര്ത്ത്യരൊന്ന്  
സര് വ്വ സജ്ജരാക പിന്നില് അണി നിരന്ന് 
                                          നമ്മള് അണിനിരന്ന്  ..2 
ഒത്തു ചേര് ന്നിരുട്ടിനെ തകര് ത്തെറിഞ്ഞ് 
ശക്തരാക പുതിയ പൂക്കളായ് വിരിഞ്ഞ് ..2 

(എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ )

                          ഉസ്മാന് പാണ്ടിക്കാട് 
                          0564283654 

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

ജഗതീശന്

"കാടിനുമുണ്ടൊരു കഥ പറയാന് 
കാട്ടാറിനുമുണ്ടൊരു കഥ പറയാന് 
കണ്ണിന് കൗതുക മേകും കലയുടെ 
കണ്ണിയതല്ലോ ജഗതീശന് !
കാണില്ലവനെ കണ്ണാലെന്നാല് 
കാണുന്നുണ്ടാവനെല്ലാതും !" 

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

തേയ്മാനം

കരയുന്ന വെഴാമ്പലോ കൂര്‍ത്ത..
ശരമേറ്റു പിടയുന്ന ക്രൗഞ്ചമൊ ?
ഉരിയരിക്കഞ്ഞിക്ക് കേഴുന്ന പൈതലേ..
താരാട്ടു പാടി ഉറക്കുന്നൊരമ്മയോ ?
സ്വപ്നങ്ങളില്‍ തനിക്കിണ കാത്തിരിക്കുന്ന
യൌവ്വനം പിന്നിട്ട യുവതിയോ?
പലിശക്കടം കൊണ്ട് മുതുവൊടിഞ്ഞുഴലുന്ന..
ജീവശ്ശവങ്ങളോ ,തെരുവ് കൊലങ്ങളോ ?
ആരെ നീ കാണുന്നു?
ആരെ നീ കാണുന്നു ധര്‍മ്മം വിളമ്പുന്ന
തത്വ ശാസ്ത്രങ്ങളേ ! നീതിപീഠങ്ങളേ ! ?
നീതിയ്ക്ക് കൈനീട്ടി അലയുന്ന ജീവനെ
പുണരുന്ന മന്ത്രങ്ങളെവിടെ മണ്ണില്‍ ?
വേദാന്ത മോതുന്ന തത്വശാസ്ത്രങ്ങളോ ,ദിവ്യ ..
സൂക്തങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭങ്ങളോ ,
വാചാടനം കൊണ്ടു ധര്‍മ്മം വിളമ്പുന്ന
ദേവാലയങ്ങളോ ,പുണ്ണ്യ ഗേഹങ്ങളോ ?
കര്‍മ്മങ്ങളില്‍ നിന്ന് കുതറിത്തെറിച്ചൊരെന്‍
സമുദായമോ ? ആര്‍ഷ
വേദങ്ങളില്‍ ഭരണ സിംഹാസനം കണ്ട
കപട സന്യാസമോ ?
നൊമ്പരം കണ്ടിട്ടു കണ്ണടക്കുന്നവര്‍ ,
ഗദ്ഗദം കേട്ടിട്ടു കാതടക്കുന്നവര്‍
ജന്മാന്ത്യ മോരു സ്വര്‍ഗ്ഗ ഗേഹം കൊതിച്ചുകൊ..
ണ്ടൊരുപാട് മന്ത്രങ്ങളു രുവിടുന്നോര്‍
എങ്കിലും ,ഞാനെന്റെ പിന്നാമ്പുറങ്ങളില്‍ കാണുന്നു
ഇരുളിന്റെ ഇടനാഴിയില്‍
പണ്ടൊരിടയന്റെ ജീവിതം!
കരുണാര്‍ദ്രമാം ദിവ്യ തത്വശാസ്ത്രത്തിന്റെ
ചലനങ്ങളാല്‍ സ്നേഹ വിപ്ലവം തീര്‍ത്തവന്‍
അന്യന്റെ പശിയറി ഞ്ഞുണ്ണാന്‍ പറഞ്ഞവന്‍
അപരന്റെ ഇഛ തന്നിച്ചയായ് കണ്ടവന്‍
ചങ്ങലക്കെട്ടറുത്തുലകിന്റെ ബന്ധനം
പൊയ് മുഖം മാറ്റി പുറത്തേക്കെടുത്തവന്‍ !
അവിടെയെന്നോര്‍മ്മകള്‍ വിശ്രമിക്കട്ടെ ,
അവിടെയി സാന്ത്വനം തങ്ങി നില്‍ക്കട്ടെ !
ഫണമെടുത്താടുന്ന പുതിയ ദൈവങ്ങളെ
തുടലറുത്തെരിയട്ടെ ദൂരെ ദൂരേ !
(ഉസ്മാന്‍ പാണ്ടിക്കാട്)