പേജുകള്‍‌

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

(ചാപ്പിള്ളകള് )

ഓര് മ്മകള് വേട്ടയാടപ്പെട്ട ഗ്രാമത്തിലെ 
കാലം തെറ്റിയ ഋതുക്കള് 
ചാപിള്ളകളെ ഗര് ഭംധരിച്ചു  
കണ്ണു കെട്ടിയ ചരിത്രമാകട്ടെ  
ദിശ തെറ്റി ഒഴുകി 
ശബ്ദംനിലച്ച വാക്കുകളും,  
മൗനം കേറിയ ചിന്തകളും 
മാനം കവര്ന്ന പൂക്കളുമാണ് 
പിന്നെ വിളഞ്ഞു നിന്നത് 
എങ്കിലും
രക്തസാക്ഷി മണ്ഡപങ്ങള് 
ഗ്രാമത്തെ സമ്പന്നമാക്കികൊണ്ടിരുന്നു  
അനാഥത്വം വരിച്ച ആഗ്രഹങ്ങളും 
അറുത്തുമാറ്റപ്പെട്ട പ്രതീക്ഷകളും
അന്യപ്പെട്ടു .   
അസ്ഥികള് ക്ക് മുകളില് 
തിരി തെളിച്ചും 
പൂക്കളുതിര്ത്തും 
പ്രതിക്ഞഎടുത്തും 
ആശയങ്ങളും ആമാശയങ്ങളും
നൃത്തം ചെയ്തതറിഞ്ഞു  .
പെറ്റുവീണ ചാപിള്ളകള്  
യജമാനത്തിയെ 
പ്രസവിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ