പേജുകള്‍‌

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

കരുണ (Song)

അന്ന് പെരുന്നാള്‍ നാളി  ലൊരുണ്ണി
നിന്ന് കരയ്‌ണ് കണ്ട്
ചെന്നരികത്തതിനെന്തേ കാര്യം
എന്ന് തിരക്കി നബി ....2

ആരുമില്ലാത്തവന്‍ ഞാന്‍
ആരറിയാന്‍ വ്യഥകള്‍ ?
ആധികള്‍ വ്യാധികളാല്‍
ആപതിച്ചീ വനിയില്‍

നൊന്ത മനസ്സിന്‍റെ ചെപ്പ് തുറക്കുണ്ണി
എന്ത് പിണഞ്ഞിന്ന് ?
ഇച്ചെറു  കണ്ണ് നിറഞ്ഞ് കവിള്
നനയ്‌ണതെന്തിന്ന്‌ ?

തോരാത്ത കണ്ണീരിനാല്‍
തീരാത്ത നൊമ്പരങ്ങള്‍
വേരറ്റു ജീവിതത്തിന്‍
തീരത്തനാഥനായ്‌ ഞാന്‍

ആരുമില്ലാത്തോക്കുണ്ടവകാശം
ഉള്ളവനുള്ളതില്‍ നിന്നും
ആശ്വസിപ്പിച്ച്ചുകൊണ്ടാനയിച്ച്ചു സ്വന്തം
വീട്ടിലേക്ക് നബി അന്ന് .
                        (അന്ന് പെരുന്നാള്‍)

(നാലാം തരത്തില്‍ പണ്ട് പഠിച്ച നബിയെക്കുരിച്ച്ചുള്ള
ഒരു പാഠ ത്തിലെ ഓര്‍മ്മയില്‍ നിന്നെടുത്തതാണ് വിഷയം )
                              -  ഉസ്മാന്‍ പാണ്ടിക്കാട് -





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ