പേജുകള്‍‌

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

പഴമൊഴികള്‍

പതിരില്ലാത്തത് പഴമോഴിയത്രേ 
പറയാനുള്ളത് പല മൊഴികള്‍ 

ചോട്ടയിലു ള്ളൊരു ശീലം കൂട്ടിനു 
ചുടലവരെ എന്നുണ്ട് മൊഴി 

മെല്ലെ തിന്നാല്‍ മുള്ളും തിന്നാം 
മുള്ളുകള്‍ നീക്കുക മുള്ളാലെ

മുറ്റത്തു ള്ളൊരു മുല്ലപ്പൂവിനു  
മണ മുണ്ടാവില്ലെന്ന് ശ്രുതി 

ചാരിയതേതോ അപ്പടി നാറും 
ചാരിയതവനുടെ മേലാകെ 

ചേര കഴിക്ക് ണ നാട്ടില്‍ ചെന്നാല്‍ 
ചേരണ മെന്നത് ചൊല്ലാണ് .
ചെരാത്തവനായ് തീരുകയെന്നത് ..
ചേരും,നട്ടെല്ലവനാണ്‌ !

ഒത്തുപിടിച്ചാല്‍ മലയും പോരും 
ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും 

അപകടമാണേ അല്പ്പക്ക്‌ജഞാനം 
ആളെക്കൊല്ലും മുറി വൈദ്യന്‍ 

ആപത്തില്‍ തുണ യാകുന്നവനെ 
സ്നെഹിതനെന്നു നിനക്കാവൂ 

ആഴിക്കടിയില്‍ ആഴങ്ങളിലേ 
മുത്തും പവിഴവുമുണ്ടാവൂ 

കൈ നനയാതെ കിട്ടുകയില്ലൊരു 
മത്സ്യവു മേത് ജലത്തീന്നും 

തിയ്യി ലിരുന്ന്   കുരുത്തത് പിന്നെ 
പൊരിവെയിലത്തും വാടില്ലാ 

തിയ്യും നുണയും അല്പം മതിയത് ..
ആപത്താണെന്നറിയേണം  
       (മൊഴി മാറ്റം .ഉസ്മാന്പാണ്ടിക്കാട് )
               

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ