പേജുകള്‍‌

2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

( ജമീല്‍ ഓര്‍മയില്‍ )SONG

മലയാളികളുടെ ഇശലിന്‍ ഓര്‍മ്മയില്‍
ജീവിക്കുന്നു"ജമീല്‍"ഇന്നും
മലയാളത്തിന്‍ കാവ്യ പദങ്ങളില്‍
ജനിതക മുത്തുകള്‍ അവര്‍ തന്നു
മൌലാനയില്‍ നിന്നോമല്‍ പുത്രന്
കിട്ടീ കലയുടെ കൈത്തിരികള്‍
മലയോളം മടിയുള്ളവനെങ്കിലും
അവര്‍ തെളിയിച്ചാ നാളങ്ങള്‍

ചില ചോദ്യങ്ങള്‍ എറിഞ്ഞു ചിന്തയില്‍
ചുളിവുകള്‍ വീണു സമൂഹത്തില്‍
പല വാദ്യങ്ങളിലൂടെ വിളിച്ച് പറഞ്ഞു
ജമീല്‍ അത് താളത്തില്‍
മത മുണ്ടവയില്‍ ,മത നീരസവും
അലകടല്‍,ആഴികള്‍,അഖിലാണ്ഡം
മൃതിയും,ജനനവും,അത് തീര്‍ക്കും ചില
അതിരുകള്‍,അതിലൊരു ബ്രണ്മാണ്ഡം

മണ്ണും,മലരും,പെണ്ണും,പ്രണയവും
അനവധി ചിതറിയ ചിന്തകളും
മധുര മനോഹര വിരഹ വിഷാദം
വിവരിച്ചെഴുതിയ പാട്ടുകളും
അവരെ അടുത്തറിയാനും,വായി..
ക്കാനും ഒരുത്തനുമായില്ല
ഇരവുപകല്‍ തന്നാവാസം വിട്ട
വരെങ്ങോട്ടും പോയില്ല

താനൊരു കവിയല്ലെന്നാല്‍ ഉലകിന്
കവിത വരച്ചൊരു കവിയുണ്ട്
കരയില്‍,കടലില്‍,മണ്‍ തരിയില്‍
ഈ ഭ്രമണ പഥത്തില്‍ അവനുണ്ട്‌
അവനെയറിഞ്ഞു ജമീലുരയുന്നു
അല്ലേ ഞാനൊരു കവിയല്ല,!
കവിതകള്‍ കാണും  ബ്രണ്മാണ്ഡത്തിന്‍
അധിപനതൊന്നേ കവിയുള്ളൂ !!
           (ഉസ്മാന്‍ പാണ്ടിക്കാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ