പേജുകള്‍‌

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

(അറബ് വസന്തം)

വസന്തം കൊതിച്ച്ചപ്പോഴും
മൌനം പെയ്യുന്ന മുറിയില്‍
നാക്ക് തടവിലായിരുന്നു
പക്ഷെ ,ഹൃദയം സംസാരിച്ചുകൊണ്ടിരുന്നു
എല്ലാം കണ്ടും കേട്ടും
കണ്ണും കാതും സാക്ക്ഷയപ്പെട്ടു
മുറിക്കു പുറത്ത്
കൊടുങ്കാറ്റ് തുടങ്ങി
ഒലീവുകൊമ്പുകള്‍ പൊട്ടിവീണു ,
വെള്ളപ്രാവുകള്‍ ഒന്നൊന്നായി
ചത്തൊടുങ്ങി !
ചുവന്ന തെരുവില്‍
ഇരുട്ട് നൃത്തം വെച്ചു .
അപ്പോഴേക്കും നാക്കിന്‍റെ ഊഴം
നഷ്ടപ്പെട്ടിരുന്നു .
കൈകാലുകളുണര്‍ന്നു ,
പിന്നെ മസിലുകളാണ് സംസാരിച്ചത്
നാക്ക് മോചിതനാവുവോളം !


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ