പേജുകള്‍‌

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

( പണയം )

പൈതൃകം
പടിഞ്ഞാറി ന്‍റെ  പടി കടക്കുന്നതും നോക്കി
കിഴക്ക് മൂങ്ങകള്‍ മൂളി
പുറം തിരിഞ്ഞു നിന്ന യജമാനെന്‍റെ പിറകില്‍
ചെണ്ടയടിക്കാരും കുഴലൂത്തുകാരും
അരങ്ങ് തകര്‍ത്തു .
ആരവങ്ങള്‍ക്കിടയില്‍ ഭണ്ഡാരം കവര്‍ന്ന്
അരമന വാസികള്‍ നൃത്തം ചെയ്തു .
കൊണി ച്ചിപ്പട്ടികള്‍ വാലാട്ടി അനുഗമിച്ചു.
ഓരിയിടുന്ന  കുറുനരികളും ,
വട്ടമിടുന്ന കഴുകന്മാരും ശ്മശാനത്തിന്റെ
അരിക്പറ്റി തക്കം പാര്‍ത്തിരുന്നു .
എല്ലാറ്റിനും മൂകസാക്ഷിയായി -
പാതി മരിച്ച ശവങ്ങളില്‍
പൈതാഹം പുകയുന്നത് കണ്ട്
പകല്‍ രാത്രിയിലെക്കും,രാത്രി പകലിലെക്കും നീണ്ടു .
അമ്മയുടെ ശവശരീരത്തില്‍ അമ്മിഞ്ഞ ചുണ്ടിലാക്കി
മാറ് പറ്റി അപ്പോഴും ഒരു കുഞ്ഞ്
ബാക്കി കിടന്നു!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ