മെഴുകുതിരി
സ്വയം കത്തിയമര്‍ന്ന്
താഴെ
തുള്ളികളായി
അടയാളപ്പെട്ടു
ഇരുട്ടിന്‍റെ മാറ് പിളര്‍ത്തി
കണ്ണുകള്‍ക്ക് വഴികാട്ടിയതിന്‍റെ
അക്ഷരങ്ങള്‍
ഓരോ തുള്ളികളില്‍ നിന്നും
കാലം വായിച്ചെടുത്തു .
അപ്പോഴും
ഒരു ദുഃഖം ബാക്കി കിടന്നു ..
തന്‍റെ അസ്ഥിത്വം
ചൊര്‍ന്നു പോയത്
ഒരു കണ്ണുകള്‍ക്കും
കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ